മലയാളം - Surah അബസ | المكتبة الإسلامية صدقة جارية عن المغفور لهم بإذن الله أحمد سليمان البراك وزوجته وابنائه سليمان ومحمد ويونس وابنته إيمان

,,

اللهم اجعل هذا العمل نافعاً لصاحبه يوم القيامة

ولمن ساهم وساعد بنشره

,,

Surah അബസ

മലയാളം

Surah അബസ - Aya count 42
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email
عَبَسَ وَتَوَلَّىٰ ( 1 ) അബസ - Aya 1
അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
أَن جَاءَهُ الْأَعْمَىٰ ( 2 ) അബസ - Aya 2
അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.
وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ ( 3 ) അബസ - Aya 3
(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ ( 4 ) അബസ - Aya 4
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
أَمَّا مَنِ اسْتَغْنَىٰ ( 5 ) അബസ - Aya 5
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
فَأَنتَ لَهُ تَصَدَّىٰ ( 6 ) അബസ - Aya 6
നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
وَمَا عَلَيْكَ أَلَّا يَزَّكَّىٰ ( 7 ) അബസ - Aya 7
അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?
وَأَمَّا مَن جَاءَكَ يَسْعَىٰ ( 8 ) അബസ - Aya 8
എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
وَهُوَ يَخْشَىٰ ( 9 ) അബസ - Aya 9
(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌
فَأَنتَ عَنْهُ تَلَهَّىٰ ( 10 ) അബസ - Aya 10
അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
كَلَّا إِنَّهَا تَذْكِرَةٌ ( 11 ) അബസ - Aya 11
നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
فَمَن شَاءَ ذَكَرَهُ ( 12 ) അബസ - Aya 12
അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.
فِي صُحُفٍ مُّكَرَّمَةٍ ( 13 ) അബസ - Aya 13
ആദരണീയമായ ചില ഏടുകളിലാണത്‌.
مَّرْفُوعَةٍ مُّطَهَّرَةٍ ( 14 ) അബസ - Aya 14
ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
بِأَيْدِي سَفَرَةٍ ( 15 ) അബസ - Aya 15
ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.
كِرَامٍ بَرَرَةٍ ( 16 ) അബസ - Aya 16
മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
قُتِلَ الْإِنسَانُ مَا أَكْفَرَهُ ( 17 ) അബസ - Aya 17
മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
مِنْ أَيِّ شَيْءٍ خَلَقَهُ ( 18 ) അബസ - Aya 18
ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?
مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ ( 19 ) അബസ - Aya 19
ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
ثُمَّ السَّبِيلَ يَسَّرَهُ ( 20 ) അബസ - Aya 20
പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
ثُمَّ أَمَاتَهُ فَأَقْبَرَهُ ( 21 ) അബസ - Aya 21
അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
ثُمَّ إِذَا شَاءَ أَنشَرَهُ ( 22 ) അബസ - Aya 22
പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.
كَلَّا لَمَّا يَقْضِ مَا أَمَرَهُ ( 23 ) അബസ - Aya 23
നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ ( 24 ) അബസ - Aya 24
എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.
أَنَّا صَبَبْنَا الْمَاءَ صَبًّا ( 25 ) അബസ - Aya 25
നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
ثُمَّ شَقَقْنَا الْأَرْضَ شَقًّا ( 26 ) അബസ - Aya 26
പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
فَأَنبَتْنَا فِيهَا حَبًّا ( 27 ) അബസ - Aya 27
എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.
وَعِنَبًا وَقَضْبًا ( 28 ) അബസ - Aya 28
മുന്തിരിയും പച്ചക്കറികളും
وَزَيْتُونًا وَنَخْلًا ( 29 ) അബസ - Aya 29
ഒലീവും ഈന്തപ്പനയും
وَحَدَائِقَ غُلْبًا ( 30 ) അബസ - Aya 30
ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.
وَفَاكِهَةً وَأَبًّا ( 31 ) അബസ - Aya 31
പഴവര്‍ഗവും പുല്ലും.
مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ ( 32 ) അബസ - Aya 32
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.
فَإِذَا جَاءَتِ الصَّاخَّةُ ( 33 ) അബസ - Aya 33
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ( 34 ) അബസ - Aya 34
അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
وَأُمِّهِ وَأَبِيهِ ( 35 ) അബസ - Aya 35
തന്‍റെ മാതാവിനെയും പിതാവിനെയും.
وَصَاحِبَتِهِ وَبَنِيهِ ( 36 ) അബസ - Aya 36
തന്‍റെ ഭാര്യയെയും മക്കളെയും.
لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ( 37 ) അബസ - Aya 37
അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.
وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ ( 38 ) അബസ - Aya 38
അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
ضَاحِكَةٌ مُّسْتَبْشِرَةٌ ( 39 ) അബസ - Aya 39
ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ ( 40 ) അബസ - Aya 40
വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.
تَرْهَقُهَا قَتَرَةٌ ( 41 ) അബസ - Aya 41
അവയെ കൂരിരുട്ട് മൂടിയിരിക്കും.
أُولَٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ ( 42 ) അബസ - Aya 42
അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email

Select language

Select surah