മലയാളം - Surah മുര്സലാത്ത് | المكتبة الإسلامية صدقة جارية عن المغفور لهم بإذن الله أحمد سليمان البراك وزوجته وابنائه سليمان ومحمد ويونس وابنته إيمان

,,

اللهم اجعل هذا العمل نافعاً لصاحبه يوم القيامة

ولمن ساهم وساعد بنشره

,,

Surah മുര്സലാത്ത്

മലയാളം

Surah മുര്സലാത്ത് - Aya count 50
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email
وَالْمُرْسَلَاتِ عُرْفًا ( 1 ) മുര്സലാത്ത് - Aya 1
തുടരെത്തുടരെ അയക്കപ്പെടുന്നവയും,
فَالْعَاصِفَاتِ عَصْفًا ( 2 ) മുര്സലാത്ത് - Aya 2
ശക്തിയായി ആഞ്ഞടിക്കുന്നവയും,
وَالنَّاشِرَاتِ نَشْرًا ( 3 ) മുര്സലാത്ത് - Aya 3
പരക്കെ വ്യാപിപ്പിക്കുന്നവയും,
فَالْفَارِقَاتِ فَرْقًا ( 4 ) മുര്സലാത്ത് - Aya 4
വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും,
فَالْمُلْقِيَاتِ ذِكْرًا ( 5 ) മുര്സലാത്ത് - Aya 5
ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;
عُذْرًا أَوْ نُذْرًا ( 6 ) മുര്സലാത്ത് - Aya 6
ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ
إِنَّمَا تُوعَدُونَ لَوَاقِعٌ ( 7 ) മുര്സലാത്ത് - Aya 7
തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
فَإِذَا النُّجُومُ طُمِسَتْ ( 8 ) മുര്സലാത്ത് - Aya 8
നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
وَإِذَا السَّمَاءُ فُرِجَتْ ( 9 ) മുര്സലാത്ത് - Aya 9
ആകാശം പിളര്‍ത്തപ്പെടുകയും,
وَإِذَا الْجِبَالُ نُسِفَتْ ( 10 ) മുര്സലാത്ത് - Aya 10
പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,
وَإِذَا الرُّسُلُ أُقِّتَتْ ( 11 ) മുര്സലാത്ത് - Aya 11
ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!
لِأَيِّ يَوْمٍ أُجِّلَتْ ( 12 ) മുര്സലാത്ത് - Aya 12
ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌?
لِيَوْمِ الْفَصْلِ ( 13 ) മുര്സലാത്ത് - Aya 13
തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌!
وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ ( 14 ) മുര്സലാത്ത് - Aya 14
ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ?
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 15 ) മുര്സലാത്ത് - Aya 15
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
أَلَمْ نُهْلِكِ الْأَوَّلِينَ ( 16 ) മുര്സലാത്ത് - Aya 16
പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
ثُمَّ نُتْبِعُهُمُ الْآخِرِينَ ( 17 ) മുര്സലാത്ത് - Aya 17
പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌.
كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ ( 18 ) മുര്സലാത്ത് - Aya 18
അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 19 ) മുര്സലാത്ത് - Aya 19
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.
أَلَمْ نَخْلُقكُّم مِّن مَّاءٍ مَّهِينٍ ( 20 ) മുര്സലാത്ത് - Aya 20
നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?
فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ ( 21 ) മുര്സലാത്ത് - Aya 21
എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.
إِلَىٰ قَدَرٍ مَّعْلُومٍ ( 22 ) മുര്സലാത്ത് - Aya 22
നിശ്ചിതമായ ഒരു അവധി വരെ.
فَقَدَرْنَا فَنِعْمَ الْقَادِرُونَ ( 23 ) മുര്സലാത്ത് - Aya 23
അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 24 ) മുര്സലാത്ത് - Aya 24
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
أَلَمْ نَجْعَلِ الْأَرْضَ كِفَاتًا ( 25 ) മുര്സലാത്ത് - Aya 25
ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?
أَحْيَاءً وَأَمْوَاتًا ( 26 ) മുര്സലാത്ത് - Aya 26
മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.
وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاءً فُرَاتًا ( 27 ) മുര്സലാത്ത് - Aya 27
അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 28 ) മുര്സലാത്ത് - Aya 28
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
انطَلِقُوا إِلَىٰ مَا كُنتُم بِهِ تُكَذِّبُونَ ( 29 ) മുര്സലാത്ത് - Aya 29
(ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയി ക്കൊള്ളുക.
انطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ ( 30 ) മുര്സലാത്ത് - Aya 30
മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക.
لَّا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ ( 31 ) മുര്സലാത്ത് - Aya 31
അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല.
إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ ( 32 ) മുര്സലാത്ത് - Aya 32
തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.
كَأَنَّهُ جِمَالَتٌ صُفْرٌ ( 33 ) മുര്സലാത്ത് - Aya 33
അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 34 ) മുര്സലാത്ത് - Aya 34
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
هَٰذَا يَوْمُ لَا يَنطِقُونَ ( 35 ) മുര്സലാത്ത് - Aya 35
അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌.
وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ ( 36 ) മുര്സലാത്ത് - Aya 36
അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 37 ) മുര്സലാത്ത് - Aya 37
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
هَٰذَا يَوْمُ الْفَصْلِ ۖ جَمَعْنَاكُمْ وَالْأَوَّلِينَ ( 38 ) മുര്സലാത്ത് - Aya 38
(അന്നവരോട് പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ ( 39 ) മുര്സലാത്ത് - Aya 39
ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 40 ) മുര്സലാത്ത് - Aya 40
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ ( 41 ) മുര്സലാത്ത് - Aya 41
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു.
وَفَوَاكِهَ مِمَّا يَشْتَهُونَ ( 42 ) മുര്സലാത്ത് - Aya 42
അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും.
كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ ( 43 ) മുര്സലാത്ത് - Aya 43
(അവരോട് പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.
إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ( 44 ) മുര്സലാത്ത് - Aya 44
തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 45 ) മുര്സലാത്ത് - Aya 45
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ ( 46 ) മുര്സലാത്ത് - Aya 46
(അവരോട് പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 47 ) മുര്സലാത്ത് - Aya 47
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ ( 48 ) മുര്സലാത്ത് - Aya 48
അവരോട് കുമ്പിടൂ എന്ന് പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുകയില്ല.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 49 ) മുര്സലാത്ത് - Aya 49
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ ( 50 ) മുര്സലാത്ത് - Aya 50
ഇനി ഇതിന് (ഖുര്‍ആന്ന്‌) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കുന്നത്‌?
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email

Select language

Select surah