മലയാളം - Surah വാഖിഅ | المكتبة الإسلامية صدقة جارية عن المغفور لهم بإذن الله أحمد سليمان البراك وزوجته وابنائه سليمان ومحمد ويونس وابنته إيمان

,,

اللهم اجعل هذا العمل نافعاً لصاحبه يوم القيامة

ولمن ساهم وساعد بنشره

,,

Surah വാഖിഅ

മലയാളം

Surah വാഖിഅ - Aya count 96
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email
إِذَا وَقَعَتِ الْوَاقِعَةُ ( 1 ) വാഖിഅ - Aya 1
ആ സംഭവം സംഭവിച്ച് കഴിഞ്ഞാല്‍.
لَيْسَ لِوَقْعَتِهَا كَاذِبَةٌ ( 2 ) വാഖിഅ - Aya 2
അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.
خَافِضَةٌ رَّافِعَةٌ ( 3 ) വാഖിഅ - Aya 3
(ആ സംഭവം, ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും.
إِذَا رُجَّتِ الْأَرْضُ رَجًّا ( 4 ) വാഖിഅ - Aya 4
ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും,
وَبُسَّتِ الْجِبَالُ بَسًّا ( 5 ) വാഖിഅ - Aya 5
പര്‍വ്വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും;
فَكَانَتْ هَبَاءً مُّنبَثًّا ( 6 ) വാഖിഅ - Aya 6
അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും,
وَكُنتُمْ أَزْوَاجًا ثَلَاثَةً ( 7 ) വാഖിഅ - Aya 7
നിങ്ങള്‍ മൂന്ന് തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്‌.
فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ ( 8 ) വാഖിഅ - Aya 8
അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ!
وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ ( 9 ) വാഖിഅ - Aya 9
മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ!
وَالسَّابِقُونَ السَّابِقُونَ ( 10 ) വാഖിഅ - Aya 10
(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ.
أُولَٰئِكَ الْمُقَرَّبُونَ ( 11 ) വാഖിഅ - Aya 11
അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍.
فِي جَنَّاتِ النَّعِيمِ ( 12 ) വാഖിഅ - Aya 12
സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.
ثُلَّةٌ مِّنَ الْأَوَّلِينَ ( 13 ) വാഖിഅ - Aya 13
പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും
وَقَلِيلٌ مِّنَ الْآخِرِينَ ( 14 ) വാഖിഅ - Aya 14
പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍.
عَلَىٰ سُرُرٍ مَّوْضُونَةٍ ( 15 ) വാഖിഅ - Aya 15
സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍.
مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ ( 16 ) വാഖിഅ - Aya 16
അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.
يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ ( 17 ) വാഖിഅ - Aya 17
നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും.
بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ ( 18 ) വാഖിഅ - Aya 18
കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്‌.
لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ ( 19 ) വാഖിഅ - Aya 19
അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല.
وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ ( 20 ) വാഖിഅ - Aya 20
അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും.
وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ ( 21 ) വാഖിഅ - Aya 21
അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.)
وَحُورٌ عِينٌ ( 22 ) വാഖിഅ - Aya 22
വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്‌.)
كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ ( 23 ) വാഖിഅ - Aya 23
(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,
جَزَاءً بِمَا كَانُوا يَعْمَلُونَ ( 24 ) വാഖിഅ - Aya 24
അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്‌)
لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا ( 25 ) വാഖിഅ - Aya 25
അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല.
إِلَّا قِيلًا سَلَامًا سَلَامًا ( 26 ) വാഖിഅ - Aya 26
സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ ( 27 ) വാഖിഅ - Aya 27
വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ!
فِي سِدْرٍ مَّخْضُودٍ ( 28 ) വാഖിഅ - Aya 28
മുള്ളിലാത്ത ഇലന്തമരം,
وَطَلْحٍ مَّنضُودٍ ( 29 ) വാഖിഅ - Aya 29
അടുക്കടുക്കായി കുലകളുള്ള വാഴ,
وَظِلٍّ مَّمْدُودٍ ( 30 ) വാഖിഅ - Aya 30
വിശാലമായ തണല്‍,
وَمَاءٍ مَّسْكُوبٍ ( 31 ) വാഖിഅ - Aya 31
സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം,
وَفَاكِهَةٍ كَثِيرَةٍ ( 32 ) വാഖിഅ - Aya 32
ധാരാളം പഴവര്‍ഗങ്ങള്‍,
لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ ( 33 ) വാഖിഅ - Aya 33
നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ
وَفُرُشٍ مَّرْفُوعَةٍ ( 34 ) വാഖിഅ - Aya 34
ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍.
إِنَّا أَنشَأْنَاهُنَّ إِنشَاءً ( 35 ) വാഖിഅ - Aya 35
തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌.
فَجَعَلْنَاهُنَّ أَبْكَارًا ( 36 ) വാഖിഅ - Aya 36
അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
عُرُبًا أَتْرَابًا ( 37 ) വാഖിഅ - Aya 37
സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.
لِّأَصْحَابِ الْيَمِينِ ( 38 ) വാഖിഅ - Aya 38
വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്‌.
ثُلَّةٌ مِّنَ الْأَوَّلِينَ ( 39 ) വാഖിഅ - Aya 39
പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും
وَثُلَّةٌ مِّنَ الْآخِرِينَ ( 40 ) വാഖിഅ - Aya 40
പിന്‍ഗാമികളില്‍ നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍.
وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ ( 41 ) വാഖിഅ - Aya 41
ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ!
فِي سَمُومٍ وَحَمِيمٍ ( 42 ) വാഖിഅ - Aya 42
തുളച്ചു കയറുന്ന ഉഷ്ണകാറ്റ്‌, ചുട്ടുതിളക്കുന്ന വെള്ളം,
وَظِلٍّ مِّن يَحْمُومٍ ( 43 ) വാഖിഅ - Aya 43
കരിമ്പുകയുടെ തണല്‍
لَّا بَارِدٍ وَلَا كَرِيمٍ ( 44 ) വാഖിഅ - Aya 44
തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍.)
إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ ( 45 ) വാഖിഅ - Aya 45
എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സുഖലോലുപന്‍മാരായിരുന്നു.
وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِ ( 46 ) വാഖിഅ - Aya 46
അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു.
وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ ( 47 ) വാഖിഅ - Aya 47
അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്‌?
أَوَآبَاؤُنَا الْأَوَّلُونَ ( 48 ) വാഖിഅ - Aya 48
ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?)
قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ ( 49 ) വാഖിഅ - Aya 49
നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം-
لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَّعْلُومٍ ( 50 ) വാഖിഅ - Aya 50
ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു.
ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ ( 51 ) വാഖിഅ - Aya 51
എന്നിട്ട്‌, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,
لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ ( 52 ) വാഖിഅ - Aya 52
തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന് അതായത് സഖ്ഖൂമില്‍ നിന്ന് ഭക്ഷിക്കുന്നവരാകുന്നു.
فَمَالِئُونَ مِنْهَا الْبُطُونَ ( 53 ) വാഖിഅ - Aya 53
അങ്ങനെ അതില്‍ നിന്ന് വയറുകള്‍ നിറക്കുന്നവരും,
فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ ( 54 ) വാഖിഅ - Aya 54
അതിന്‍റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു.
فَشَارِبُونَ شُرْبَ الْهِيمِ ( 55 ) വാഖിഅ - Aya 55
അങ്ങനെ ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു.
هَٰذَا نُزُلُهُمْ يَوْمَ الدِّينِ ( 56 ) വാഖിഅ - Aya 56
ഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം.
نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ ( 57 ) വാഖിഅ - Aya 57
നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നിരിക്കെ നിങ്ങളെന്താണ് (എന്‍റെ സന്ദേശങ്ങളെ) സത്യമായി അംഗീകരിക്കാത്തത്‌?
أَفَرَأَيْتُم مَّا تُمْنُونَ ( 58 ) വാഖിഅ - Aya 58
അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ ( 59 ) വാഖിഅ - Aya 59
നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്‌. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്‌?
نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ ( 60 ) വാഖിഅ - Aya 60
നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.
عَلَىٰ أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لَا تَعْلَمُونَ ( 61 ) വാഖിഅ - Aya 61
(നിങ്ങള്‍ക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും. നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍
وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَىٰ فَلَوْلَا تَذَكَّرُونَ ( 62 ) വാഖിഅ - Aya 62
ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ആലോചിച്ചു നോക്കുന്നില്ല.
أَفَرَأَيْتُم مَّا تَحْرُثُونَ ( 63 ) വാഖിഅ - Aya 63
എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ ( 64 ) വാഖിഅ - Aya 64
നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്‌. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍?
لَوْ نَشَاءُ لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ ( 65 ) വാഖിഅ - Aya 65
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണേ്ടയിരിക്കുമായിരന്നു;
إِنَّا لَمُغْرَمُونَ ( 66 ) വാഖിഅ - Aya 66
തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു.
بَلْ نَحْنُ مَحْرُومُونَ ( 67 ) വാഖിഅ - Aya 67
അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്‌.
أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ ( 68 ) വാഖിഅ - Aya 68
ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ ( 69 ) വാഖിഅ - Aya 69
നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍?.
لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ ( 70 ) വാഖിഅ - Aya 70
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്‌?
أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ ( 71 ) വാഖിഅ - Aya 71
നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِئُونَ ( 72 ) വാഖിഅ - Aya 72
നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്‌? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍?
نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَ ( 73 ) വാഖിഅ - Aya 73
നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക് ഒരു ജീവിതസൌകര്യവും.
فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ ( 74 ) വാഖിഅ - Aya 74
ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക.
فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ ( 75 ) വാഖിഅ - Aya 75
അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ ( 76 ) വാഖിഅ - Aya 76
തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്‌.
إِنَّهُ لَقُرْآنٌ كَرِيمٌ ( 77 ) വാഖിഅ - Aya 77
തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു.
فِي كِتَابٍ مَّكْنُونٍ ( 78 ) വാഖിഅ - Aya 78
ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്‌.
لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ ( 79 ) വാഖിഅ - Aya 79
പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല.
تَنزِيلٌ مِّن رَّبِّ الْعَالَمِينَ ( 80 ) വാഖിഅ - Aya 80
ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.
أَفَبِهَٰذَا الْحَدِيثِ أَنتُم مُّدْهِنُونَ ( 81 ) വാഖിഅ - Aya 81
അപ്പോള്‍ ഈ വര്‍ത്തമാനത്തിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച് കാണിക്കുന്നത്‌?
وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ ( 82 ) വാഖിഅ - Aya 82
സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?
فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ ( 83 ) വാഖിഅ - Aya 83
എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്‌?)
وَأَنتُمْ حِينَئِذٍ تَنظُرُونَ ( 84 ) വാഖിഅ - Aya 84
നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.
وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ ( 85 ) വാഖിഅ - Aya 85
നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.
فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ ( 86 ) വാഖിഅ - Aya 86
അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കില്‍
تَرْجِعُونَهَا إِن كُنتُمْ صَادِقِينَ ( 87 ) വാഖിഅ - Aya 87
നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
فَأَمَّا إِن كَانَ مِنَ الْمُقَرَّبِينَ ( 88 ) വാഖിഅ - Aya 88
അപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍-
فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ ( 89 ) വാഖിഅ - Aya 89
(അവന്ന്‌) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും.
وَأَمَّا إِن كَانَ مِنْ أَصْحَابِ الْيَمِينِ ( 90 ) വാഖിഅ - Aya 90
എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,
فَسَلَامٌ لَّكَ مِنْ أَصْحَابِ الْيَمِينِ ( 91 ) വാഖിഅ - Aya 91
വലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം)
وَأَمَّا إِن كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ ( 92 ) വാഖിഅ - Aya 92
ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ,
فَنُزُلٌ مِّنْ حَمِيمٍ ( 93 ) വാഖിഅ - Aya 93
ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും
وَتَصْلِيَةُ جَحِيمٍ ( 94 ) വാഖിഅ - Aya 94
നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ്‌. (അവന്നുള്ളത്‌.)
إِنَّ هَٰذَا لَهُوَ حَقُّ الْيَقِينِ ( 95 ) വാഖിഅ - Aya 95
തീര്‍ച്ചയായും ഇതു തന്നെയാണ് ഉറപ്പുള്ള യാഥാര്‍ത്ഥ്യം.
فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ ( 96 ) വാഖിഅ - Aya 96
ആകയാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email

Select language

Select surah